Monday, August 1, 2011

രാഷ്ട്രസുരക്ഷ ജനങ്ങള്‍ ഏറ്റെടുക്കണം: സര്‍സംഘചാലക്‌




 രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്ഭരണകൂടം വീഴ്ചവരുത്തുന്ന സാഹചര്യത്തില്ജനങ്ങള്നിതാന്തജാഗ്രത പുലര്ത്തണമെന്ന്ആര്എസ്എസ്സര്സംഘചാലക്മോഹന്ഭാഗവത്ആഹ്വാനം ചെയ്തു. രാഷ്ട്രസുരക്ഷ ജനങ്ങളുടെ കടമ കൂടിയാണ്‌. വോട്ട്ബാങ്ക്രാഷ്ട്രീയത്തിന്റെ ഫലമായാണ്സുരക്ഷാകാര്യത്തില്സുശക്തമായ നടപടികളെടുക്കാന്സര്ക്കാര്പലപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നത്‌.

വ്യക്തിത്വവും വിശ്വാസവും അച്ചടക്കവും നേരിടുന്ന പ്രതിസന്ധിയാണ്രാജ്യത്ത്നടമാടുന്ന അഴിമതിക്കും മൂല്യച്യുതിക്കും കാരണമെന്ന്മോഹന്ഭാഗവത്അഭിപ്രായപ്പെട്ടു. അഴിമതി, സുരക്ഷ, തീവ്രവാദം എന്നിവയാണ്രാജ്യത്ത്ഇപ്പോള്പ്രധാന ചര്ച്ചാവിഷയമായ മൂന്ന്കാര്യങ്ങള്‍. കൊച്ചി മഹാനഗര്ശാഖയുടെ ആഭിമുഖ്യത്തില്നടന്ന ശ്രീഗുരുപൂജ മഹോത്സവത്തില്മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വില കുറയില്ല എന്ന്മുന്കൂട്ടി പ്രഖ്യാപിച്ച്ഭരണം നടത്തുന്ന ധനമന്ത്രിയും സുരക്ഷാ വീഴ്ച ഉണ്ടാകാമെന്ന്മുന്കൂട്ടി പ്രഖ്യാപിച്ച്ഭരിക്കുന്ന ആഭ്യന്തര വകുപ്പും ഒരു സ്ഫോടനം നടന്നാല്സുരക്ഷാവീഴ്ച സ്വാഭാവികമാണെന്ന്പറയുന്ന ഭരണാധികാരികളുമാണ്നമുക്കുള്ളത്‌. ഇത്തരത്തില്നിരുത്തരവാദപരമായി പ്രവര്ത്തിക്കുന്നവരാണ്രാജ്യത്തെ ദുഃസ്ഥിതിയുടെ കാരണക്കാര്‍. സമൂഹത്തില്എല്ലാവരും ഇപ്പോള്സംശയത്തിന്റെ നിഴലിലാണ്‌. മൂല്യച്യുതിക്ക്മറ്റാരുടെയും മേല്കുറ്റം ചുമത്താനാകില്ല. നമ്മുടെ മനോദൗര്ബല്യമാണ്ഇതിനൊക്കെ കാരണമെന്ന തിരിച്ചറിവ്ഉണ്ടാകണം. അഴിമതി നിറഞ്ഞ രാജ്യം എന്നത്നമ്മുടെ ദൗര്ബല്യമാണ്വ്യക്തമാക്കുന്നതെന്ന്അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസ്യതയും സ്വഭാവവും പ്രതിസന്ധിയിലാകുമ്പോഴാണ്അഴിമതി വളരുന്നത്‌. ലക്ഷ്യബോധമില്ലെങ്കില്വ്യക്തിത്വംതന്നെ നഷ്ടമാകും. രാജ്യത്തെ ധാര്മികമൂല്യങ്ങള്സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തവരാണ്ആര്എസ്എസ്പ്രവര്ത്തകര്‍. ഓരോ വര്ഷവും അതിനായുള്ള പ്രതിജ്ഞ പുതുക്കുകയാണ്‌. ആര്എസ്എസിന്പണം ആവശ്യമില്ല. പണം സ്വരൂപിക്കാന്ആര്എസ്എസ്പഠിപ്പിക്കുന്നുമില്ല. എന്നാല്സ്വയംസേവകര്ഗുരുദക്ഷിണയായി സമര്പ്പിക്കുന്നത്ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിവധം ആര്എസ്എസിനുമേല്കെട്ടിവക്കാനുള്ള പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന്ചടങ്ങില്അധ്യക്ഷനായിരുന്ന മുന്സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്കെ.ടി. തോമസ്അഭിപ്രായപ്പെട്ടു. അപകടകരമായ പ്രവണത ഇനിയും തുടരരുത്‌. ഗാന്ധിവധത്തെക്കുറിച്ച്അന്വേഷണം നടത്തിയ ജസ്റ്റിസ്ഖോസലെ കമ്മീഷന്ആര്എസ്എസിന്ഗാന്ധിവധവുമായി യാതൊരു ബന്ധവുമില്ലെന്ന്വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്ദിരാഗാന്ധിയെ വധിച്ചത്സിക്കുകാരനായതുകൊണ്ട്സിക്കുകാര്മുഴുവന്അതിന്ഉത്തരവാദികളാകുമോ. യേശുക്രിസ്തുവിന്റെ വധത്തിന്പിന്നില്ഒരു റോമാക്കരനായിരുന്നതുകൊണ്ട്റോമാക്കാരെ മുഴുവന്ഇതിന്ഉത്തരവാദികളാക്കുമോ എന്നദ്ദേഹം ചോദിച്ചു.

മതവും മതേതരത്വവും തമ്മില്കൂട്ടിക്കുഴക്കരുതെന്ന്ജസ്റ്റിസ്കെ.ടി. തോമസ്പറഞ്ഞു. മതം വ്യക്തിപരമായ വിശ്വാസം മാത്രമാണ്‌. രാജ്യമാണ്ഒരു പൗരന്റെ ഐഡന്റിറ്റി. ഭരണഘടനയില്ഒരു സ്ഥലത്തും ന്യൂനപക്ഷമെന്ന വാക്ക്ഉച്ചരിച്ചിട്ടില്ല. അനുഛേദം 30 ല്വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്മാത്രമാണ്ന്യൂനപക്ഷാവകാശം അനുവദിച്ചിട്ടുള്ളത്‌. ആര്എസ്എസ്ന്യൂനപക്ഷവിരുദ്ധരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിശദീകരിച്ചു. 
അടിയന്തരാവസ്ഥാ കാലഘട്ടത്തില്അതിനെതിരെ രാജ്യവ്യാപകമായി പ്രവര്ത്തിച്ച ഏക രാഷ്ട്രീയേതര സംഘടന ആര്എസ്എസ്മാത്രമാണ്‌. ആര്എസ്എസ്നേതാക്കള്ലളിതജീവിതവും ഉയര്ന്ന ചിന്തയും ഉള്ളവരാണെന്ന്തനിക്ക്നേരിട്ട്ബോധ്യപ്പെട്ടിട്ടുണ്ടെന്ന്ജസ്റ്റിസ്കെ.ടി. തോമസ്പറഞ്ഞു. ആര്എസ്എസിനെ പഠിക്കാനും അടുത്തുനിന്ന്അറിയാനും കഴിഞ്ഞിട്ടുണ്ട്‌. ആര്എസ്എസ്മുന്സര്സംഘചാലക്കെ.എസ്‌. സുദര്ശനനോടൊപ്പം ചെന്നൈ മുതല്കോട്ടയംവരെ ഒന്നിച്ച്ട്രെയിനില്യാത്രചെയ്യാന്കഴിഞ്ഞ കാര്യം അദ്ദേഹം അനുസ്മരിച്ചു. പ്രാന്തസംഘചാലക്പി..ബി. മേനോന്, കൊച്ചി മഹാനഗര്സഹസംഘചാലക്പി. ശിവദാസന്എന്നിവരും വേദിയില്ഉപവിഷ്ടരായിരുന്നു. മഹാനഗര്കാര്യവാഹ്എം.ആര്‍. കൃഷ്ണകുമാര്സ്വാഗതം പറഞ്ഞു.